Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now ബലിപെരുന്നാൾ സന്ദേശം, ഈദ് മുബാറക്, പെരുന്നാൾ, perunnal sandesham,പെരുന്നാൾ നിസ്കാരം,
വരവേൽക്കാം നമുക്ക് ബലി പെരുന്നാളിനെ

പ്രവാചകന്മാർ ഇബ്രാഹിം നബി (അ) ഇസ്മയിൽ നബി (അ) മഹതി ഹാജറ (റ)എന്നിവർക് അള്ളാഹു അനിതര സാധാരണമായ പരീക്ഷണങ്ങളും അതിന്റെ ത്യാഗവും വിജയഗാഥകളും അയവിറക്കുകയാണ് ബലി പെരുന്നാൾ. നീണ്ട കാത്തിരിപ്പിന് ശേഷം പ്രായാധികൃത്തിൽ അള്ളാഹു കനിഞ്ഞു നൽകിയ മകൻ തന്നോടൊപ്പം നടന്ന് തുടങ്ങുകയും തനിക് കൈതാങ്ങാകുകയും ചെയ്ത വേളയിൽ, അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി മകനെ ബലിനൽകണമെന്നു ഇബ്രാഹിം നബി (അ)ന് ലഭിച്ച ഇലാഹി കല്പന ഒട്ടും കുഴക്കുകയോ ആശങ്കപെടുത്തുകയും ചെയ്തില്ല. കല്പനകൾ അനുസരിച്ച് മകനെ ബലിനൽകാൻ ഒരുങ്ങിയ പിതാവ് വിവരം മകൻ ഇസ്മായിൽ (അ)നെ അറിയിച്ചു. മകനും ഒട്ടും സങ്കോചിച്ചില്ല. എല്ലാം നാഥന് സമർപ്പിച്ചു. എന്നാൽ അള്ളാഹു ഇരുവരുടെയും സന്നദ്ധത സ്വീകരിച്ച് പകരം ഒരു ആടിനെ ബലി നൽകാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. പ്രസ്തുത ബലിയുടെ ഓർമ്മകൾ അയവിറക്കി അതിനെ അനുകരിച്ച് ലോകമുസ്ലങ്ങൾ മൃഗബലി നടത്തുന്നു. എന്നതിനാലാണ് ഈ ആഘോഷം ബലി പെരുന്നാളായത്.


അന്ധകാര ജനത (ജാഹിലിയ്യത്ത്) പുതുവത്സരത്തിന്റെ പേരിൽ ന്യൂയെർ ബിംബദൈവങ്ങളുടെ പേരിൽ മഹർജാനും ആഘോഷിച്ചിരുന്നു. പ്രസ്തുത രണ്ട് ആഘോഷങ്ങൾക്ക് പകരമായാണ് അള്ളാഹു മുസ്ലിങ്ങൾക്ക് രണ്ട് പെരുന്നാൾ ആഘോഷങ്ങൾ നിയമമാക്കിയത്. (അബൂദാവൂദ്)ഈ പകരം വെക്കൽ പരിഗണിച്ച് രണ്ട് പെരുന്നാൾ ആഘോഷങ്ങളെ പ്രധാന്യത്തോടെ എടുത്ത് പറയാറുണ്ട്. അതോടൊപ്പം തന്നെ ഖുർആൻ അവതരിച്ചതിന്റെ വാര്ഷികാഘോഷമായ ഒരുമാസം നീണ്ടു നിൽക്കുന്ന റമദാൻ, ഫിർഔനിന്റെ ആക്രമണത്തിൽ നിന്നും മൂസാ നബി (അ)നെ സംരക്ഷിച്ചതിന്റെ പേരിലയുള്ള മുഹറം, തിരുനബിയുടെ പിറവിയുടെ പേരിലുള്ള മീലാദ് വാർഷികാഘോഷം, മിഹ്റാജിന്റെ പേരിലുള്ള റജബ്, തുടങ്ങി തിങ്കൾ, വ്യാഴം, വെള്ളി എന്നീ വാരാന്ത ആഘോഷങ്ങൾ വരെ ഇസ്ലാമിന്റെ ആദ്യപാനങ്ങളിൽപെട്ടതാണ്. ഇസ്ലാമേതര മത ആഘോഷങ്ങളിലും സാമൂഹിക ആഘോഷങ്ങളിലും ആഘോഷമനസ്കനായും ആവേശ ഭരിതനായും മുസ്ലിം പങ്കെടുക്കരുതെന്നാണ് ന്യൂയെർ മെഹർജൻ ആഘോഷങ്ങൾ ഇരു പെരുന്നാളുകളായി പകരം വെച്ച് കൊണ്ട് ഇസ്ലാം പഠിപ്പിക്കുന്നത്
ആഘോഷം ഇങ്ങനെ

ഇസ്ലാമിക ആഘോഷങ്ങൾ അർത്ഥനകളാണ്.പുതുവസ്ത്രങ്ങൾ അണിഞ്ഞും മെച്ചപ്പെട്ട ഭക്ഷണം ഒരുക്കിയും പരസ്പരം ആശംസ കൈമാറിയുമൊക്കെ ആഘോഷങ്ങളിൽ ഭാഗമാകുമ്പോഴും ഇസ്ലാമിക നിയമങ്ങൾ ലങ്കിക്കാവുന്നതല്ല പാർട്ടികളിൽ മദ്യംവിളമ്പുന്നതും കൂട്ടുകാരും സഹപാടികളും അയൽവാസികളും ബന്ധുക്കളും സ്ത്രീപുരുഷ വിത്യാസമില്ലാതെസീമകൾ ലങ്കിച്ച് ഇടകലരുന്നതും സല്ലപിക്കുന്നതും ആശംസകൾ അർപ്പിക്കുന്നതും തെരുവിലും പാർക്കിലും ഉല്ലസിക്കുന്നതും ആഘോഷത്തിന്റെ പേരിൽ പോലും ഇസ്ലാം അനുവദിക്കുന്നതല്ല മറിച്ചു ഇബാദത്തുകൾ ചെയ്യലാണ് ഇസ്ലാം ആഘോഷങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്

ഖുർആൻ അവതരണത്തിന്റെ വാർഷികാഘോഷം നോമ്പ് കാലമായിരുന്നതും ഇസ്ലാം കാര്യങ്ങളിൽ ഒന്നായ ഹജ്ജ് ബലിപെരുന്നാളിനോട് അനുബന്ധിച്ചായതുമൊക്കെ ആഘോഷം ആരാധനയായതിനാലാണ്. രണ്ട് പെരുന്നാൾ നിസ്കാരം നിയമമായതും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നോമ്പ് സുന്നത്തായതും വെള്ളിയാഴ്ച ജുമുഅ നിർബന്ധം ആയതുമൊക്കെ ഈ അടിസ്ഥാനത്തിലാണ്. ആയതിനാൽ ആഘോഷ തിമിർപ്പിൽ മതിമാരാകുന്നതും അഴിഞ്ഞാടുന്നതും ഇസ്ലാമിനന്യയമാണ്. മുസ്ലിങ്ങൾ അത് ചെയ്യരുത്.

മുസ്ലങ്ങളുടെ നിഖില ആഘോഷങ്ങളും പ്രാദേശികമായി സംഗമിച്ചും സംഘടിച്ചും ആഘോഷിക്കാനുള്ളതാണ്. ഓരോരുത്തരായി നിർവഹിക്കേണ്ട ചിലതുമുണ്ട്. അന്താരാഷ്ട്ര ലോക മുസ്ലിം സംഗമം ആണ് ബാലിപെരുന്നാളിനെ ഇതര ആഘോഷങ്ങളിൽ നിന്നും വ്യതിരക്തമാകുന്നത്. ഇസ്ലാമിന്റെ ജന്മ നാടായ മക്കയിലും പ്രഥമ ഇസ്ലാമിക സാമ്രാജ്യ ആസ്ഥാനമായ മദീനയിലും അല്ലാഹുവിന്റെ പുണ്യ റസൂൽ (സ)യുടെയും അതിഥികളായി ബലിപെരുന്നാളിനോടനുബന്ധിച്ചു ഇരു നഗരങ്ങളുലും സംഗമിച്ച്‌ നിശ്ചിത ഇബാദത്തുകൾ നിർവഹിക്കുന്നു. ലോക മുസ്‌ലിം ആഘോഷമാണിവിടെ
ദശ ദിനങ്ങളും അറഫയും

പെരുന്നാൾ നിസ്കാരം, ബലി അറുക്കൽ, തക്ബീർ ചെല്ലൽ അറഫാദിനത്തിലേതടക്കം ദുൽഹിജ്ജ ഒന്നുമുതലുള്ള നോമ്പ് തുടങ്ങിയവയാണ്. നിർവഹിക്കേണ്ട ആഘോഷ കർമങ്ങൾ. സൽകർമ്മങ്ങൾ നിർവഹിക്കാൻ ദുൽഹിജ്ജ ഒന്നു മുതൽ പത്ത് വരെയുള്ള ദിനങ്ങളെ പോലെ അല്ലാഹുവിന് ഇഷ്ടമുള്ളതായ ദിവസങ്ങൾ വേറേയില്ലന്നാണ് നബി (സ)ഈ ദിനങ്ങളെപ്പറ്റി പഠിപ്പിച്ചത്. (ബുഹാരി). റമദാനിലെ അവസാന പത്ത് രാത്രികളിൽ ലൈലത്തുൽ ഖദർ ഉൾകൊള്ളുന്ന പ്രകാരം ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിൽ അതി ശ്രേഷ്ഠമായ അറഫാദിനം ഉൾകൊള്ളുന്നതിനാൽ ലൈലത്തുൽ ഖാദിറിന്റെ രാത്രികൾകുള്ള അതെ പ്രധാന്യവും പുണ്യവുമാണ് ദുൽഹിജ്ജയിലെ പത്ത് പകലുകൾക്കുള്ളത്. പകലുകളിൽ നിർവഹിക്കപ്പെടുന്ന ഏറ്റവും വലിയ പുണ്യ കർമമാണ് നോമ്പ്. ദുൽഹിജ്ജ ഒന്ന് മുതൽ ഒമ്പത് വരെ നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്. അവയിൽ ഏറ്റവും ശ്രേഷ്ഠമയത് ദുൽഹിജ്ജ ഒമ്പതിന്റെ നോമ്പാണ്. ഖുർആൻ പാരായണം, ദിക്ർ, ദുആ, സുന്നത്ത് നിസ്കാരം, സദഖ മറ്റ് സൽകർമങ്ങൾ പുണ്യ സമയങ്ങളിൽ വര്ധിപ്പിക്കുന്നത് സുന്നത്താണ്. ദുൽഹിജ്ജ ആദ്യ പത്ത് ദിവസങ്ങളിൽ ഓരോ ദിവസത്തെയും നോമ്പ് ഒരു വർഷത്തെ നോമ്പിനു തുല്യമാണ്. പ്രസ്തുത രാത്രികളിലും സുന്നത്ത് നിസ്കാരം, തഹജ്ജുത്, ലൈലത്തുൽ ഖദരിലെ നിസ്കാരങ്ങൾക്ക് തുല്യമാണ്

പ്രാദേശിക ഹിജ്‌റ കലണ്ടറിലെ ദുൽഹിജ്ജ ഒമ്പതിന്റെ പേരാണ് അറഫാദിനം. ചന്ദ്രോദയം വത്യാസപ്പെടുന്നതിനനുസരിച്ച് അറഫാദിനവും വ്യത്യാസപ്പെടും ഹാജിമാർ അറഫയിൽ നില്കുന്നത് അറഫ എന്ന പ്രദേശത്തെയും പരിസരത്തെയും പ്രാദേശിക ഹിജ്‌റ കലണ്ടർ അനുസരിച്ചുള്ള ദുൽഹിജ്ജ ഒമ്പതിനാണ്. അറഫയിൽ നിൽക്കുന്ന ദിവസം അറഫാദിനം എന്നല്ല മറിച്ച് ദുൽഹിജ്ജ ഒമ്പത് അറഫാദിനം എന്നാണ് വസ്തുത. ദുൽഹിജ്ജ ഒമ്പതിനാണ് ഹാജിമാർ അറഫയിൽ നിൽക്കേണ്ടത് എന്നതിനാലാണ് ലോകത്തെ മുഴുവൻ പ്രാദേശിക കലണ്ടർ അനുസരിച്ചും ദുൽഹിജ്ജ ഒമ്പതിന് അറഫാദിനം എന്ന പേരുലഭിച്ചത്. സ്വർഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങിയ ആദം (അ)ഹവ്വ (റ)ദമ്പതികൾ ഭൂമിയിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയത് ഇപ്പോൾ അറഫ എന്നറിയപ്പെടുന്ന സ്ഥലത്തുവച്ചാണ് എന്ന ചരിത്രത്തിന്റെ ഒരു പക്ഷമനുസരിച്ച് പ്രസ്തുത പ്രദേശത്തിന് അറഫ എന്ന് പേര് ലഭിച്ചു. അറഫാദിനത്തിലെ നോമ്പ് മുമ്പുള്ള ഒരു വർഷത്തെയും ശേഷമുള്ള ഒരു വർഷത്തെയും പാപങ്ങൾ പൊറുപ്പിക്കാൻ മതിയായതാണ് (മുസ്ലിം)
പെരുന്നാൾ തക്ബീർ

ബലിപെരുന്നാളിനോട് അനുബന്ധിച്ച് രണ്ട് വിധം തക്ബീറുകൾ സുന്നത്തുണ്ട്. എല്ലാ നിസ്കാരങ്ങളുടെയും ശേഷം ചെല്ലേണ്ട സമയബന്ധിത (മുഖയ്യദ്)തക്ബീർ. അറഫാദിനം സുബഹി മുതൽ ദുൽഹിജ്ജ പതിമൂന്നിന്റെ അസർ നിസ്കാരം വരെയാണ് ഈ തക്ബീർ സുന്നത്തുള്ളത്. ദുൽഹിജ്ജ ഒമ്പതിന്റെ സൂര്യൻ അസ്തമിച്ച് പെരുന്നാൾ രാവ് തുടങ്ങുന്നതു മുതൽ പെരുന്നാൾ നിസ്കാരം തുടങ്ങുന്നത് വരെയാണ് പൊതുവായ (മുർസൽ) തക്ബീർ ചെല്ലേണ്ടത്. ഇത്രയും സമയത്തിനിടയിൽ ഓരോരുത്തരും കഴിയുന്നത്ര തക്ബീർ ചെല്ലേണ്ടത്. ഇത്രയും സമയത്തിടയിൽ ഓരോരുത്തരും കഴിയുന്നത്ര തക്ബീർ വര്ധിപ്പിക്കേണ്ടതാണ്. പള്ളികളിലും വീടുകളിലും കൂട്ടമായും ഒറ്റക്കുമൊക്കെ ഈ തക്ബീറുകൾ ചെല്ലണം. ദുൽഹിജ്ജ ഒന്നു മുതൽ പത്ത് ദിവസങ്ങളിൽ ആട്, മാട്, ഒട്ടകങ്ങളെ കാണുമ്പോഴും അവയുടെ ശബ്ദം കേൾക്കുമ്പോഴും തക്ബീർ ചെല്ലൽ പ്രതേക സുന്നത്താണ്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും പ്രസ്തുത തക്ബീറുകൾ ചെല്ലണം. തൊട്ടാൽ വുളുഹ് മുറിയുന്ന വിവാഹ ബന്ധം അനുവദിനീയമായ രക്തബന്ധമോ വിവാഹബന്ധമോ ഇല്ലാത്ത അന്യപുരുഷ്യന്മാരുടെ മുമ്പിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത് കഠിന കുറ്റവും ഹറാമുമായത് പ്രകാരം അത്തരക്കാരുടെ സന്നിധിയിൽ സ്ത്രീകൾ ശബ്ദമുയസംസാരിക്കാൻ പാടില്ലാത്തതിനാൽ അന്യപുരുഷന്മാർ കേൾക്കാൻ സാധ്യതയുമുണ്ടെങ്കിൽ സ്ത്രീകൾ ശബ്ദം താഴ്ത്തി പതുക്കെയാണ് തക്ബീർ ചെല്ലേണ്ടത്
ഉളുഹിയ്യത്ത്

പെരുന്നാളിനോട് അനുബന്ധിച്ച് പ്രധാനകർമങ്ങളിൽ ഒന്നാണ് മൃഗബലി. നരബലി ഇസ്ലാമിനന്യമാണ്. മകൻ ഇസ്മാഈൽ (അ)നെ നരബലി നൽകാൻ പിതാവ് ഇബ്രാഹിം (അ)നോട്‌ അള്ളാഹു കല്പിച്ചെങ്കിലും പിന്നീട് അതിനെ മൃഗബലിയാക്കി മാറ്റി "പെരുന്നാൾ നിസ്കരിക്കുകയും മൃഗബലി നടത്തുകയും ചെയുക "(വി.ഖു.108.2)ഉളുഹിയത് (മൃഗബലി) ന്റെ രഹസ്യം എന്താണെന്ന് നബി (സ) തങ്ങളോട് സഹാബികൾ ചോദിച്ചു. അത് നിങ്ങളുടെ പിതാമഹൻ ഇബ്രാഹിം (അ) ന്റെ ചര്യയാണ്. അത് കൊണ്ട് ഞങ്ങൾക്ക് എന്താ നേട്ടമുള്ളത്? അറവ് മൃഗത്തിന്റെ ഓരോ രോമത്തിന്റെയും കണക്കിന് ഓരോ നന്മ എഴുതപെടുന്നതാണ്.(അഹ്‌മദ്‌) പെരുന്നാൾ നിസ്കാരം ഉള്ഹിയത്തിനോളം ശ്രേഷ്ഠമായ മറ്റൊരു കർമവും ഇല്ല. ബലിമൃഗങ്ങളുടെ ഉപേക്ഷിക്കയുന്നതായ കൊമ്പുകൾ, രോമങ്ങൾ, കുളമ്പുകൾ എന്നിവക്കൊക്കെ പകരവും പ്രതിഫലംലഭിക്കുന്നതുമാണ്. ബലിമൃഗത്തിന്റെ രക്തം നിലത്തുവിഴുന്നതിനു മുമ്പ് തന്നെ പ്രസ്തുത രക്തം അല്ലാഹുവിന്റെ തൃപ്ത്തി നേടുന്നതാണ് (തിര്മുദി )

ഉളുഹിയത്ത് അറുക്കാൻ ഒരുങ്ങിയവർ ദുൽഹിജ്ജ് ഒന്നു മുതൽ ഉള്ഹിയത് അറവ് കഴിയുന്നത് വരെ മുടി, നഖം, രോമം fkഎന്നിവ നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. പെരുന്നാൾ ദിവസം സൂര്യൻ ഉദിച്ചുയാർന്നതു മുതൽ അയ്യാമുത്തശ് രിഖ് അവസാനം വരെയാണ് ഉളുഹിയ്യത്തിന്റെ സമയം . ഉളുഹിയ്യത്ത് അറുക്കാൻ നേർച്ച നേർന്നാൽ മാംസവും തോലും സ്വാദഖ ചെയ്യൽ നിർബദ്ധമാണ്. നേർച്ചയാക്കിയ ഉളുഹിയ്യത്ത്, മറ്റു നേർച്ച അറുവുകൾ എന്നിവയുടെ മാംസം നേർന്നആളോ അയാളുടെ ചിലവിൽ കഴിയുന്ന ഭാര്യ, മക്കൾ, മാതാപിതാക്കൾ തുടങ്ങിയവർ ഭക്ഷിക്കാൻ പാടില്ല. സുന്നത്തായ ഉളുഹിയ്യത്താണെങ്കിൽ മൃഗത്തിന്റെ തോൽ ഉളുഹിയ്യത്ത് നിർവഹിക്കുന്ന ആൾ വിൽക്കുകയോ അറവിന്‌ കൂലിയായി നല്കുവാനോ പാടില്ല. മാറിച്ച് തോൽ സ്വദഖ ചെയ്യണം. ഉളുഹിയ്യത്ത് മാംസം സമ്പന്നർക് നൽകാമെങ്കിലും സാധുക്കൾക് സ്വദഖയായി നൽകാനാണ് കൂടുതൽ ശ്രമിക്കേണ്ടത്. സുന്നത്തായ ഉളുഹിയ്യത്ത് മാംസത്തിൽ അല്പം സാധുക്കൾക് സ്വദഖ നൽകൽ നിര്ബദ്ധമാണ് . ഉളുഹിയ്യത്ത് മുസ്ലിംകൾക്ക് വേണ്ടിയുള്ള അല്ലാഹുവിന്റെ സൽകാരമായതിനാൽ അവ പച്ചക്കോ വേവിച്ചോ അമുസ്ലിംകൾക് നൽകാൻ പാടില്ല കുറ്റകരമാണ്. ഉളുഹിയ്യത്ത് മാംസത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണ്

ഒരു മൃഗത്തെ പൂർണമായി ഉടമപെടുത്തി ബലി നിൽക്കുന്നതാണ് ഉത്തമമെങ്കിലും മാട്, ഒട്ടകം ഏഴിലൊന്നു ഉടമപെടുത്തി അതിനെബലി നൽകാവുന്നതാണ് അതായത് നിശ്‌ചിത മൃഗത്തിന്റ ഏഴിൽ ഒരു ഭാഗം എന്ന നിലയിൽ ഏഴു പേർ ചേർന്ന് ഒരു മൃഗത്തെ വാങ്ങുകയും പ്രസ്തുത മൃഗത്തെ സമൂഹ മൃഗബലി നടത്തുകയും ചെയുക. മൃഗത്തിന്റെ മൊത്തം വിലയുടെ ഏഴിൽ ഒരു അംശത്തിൽ കുറയാത്ത സംഖ്യ നൽകി മാത്രമേ ഷെയർ ചേരാവു. സംഖ്യ കുറഞ്ഞാൽ ഉളുഹിയതായി വീടപെടുന്നതല്ല. ഒരു നിശ്ചിത മൃഗത്തിൽ പരമാവധി ഏഴുപേർ ഷെയർ ചേർന്ന് നടത്തുന്ന ഇത് സമൂഹ ഉളുഹിയ്യത്താണ്. എട്ടോ പത്തോ ആൾ ഒരു മൃഗത്തിൽ ഷെയർ ചേർന്നോ, പതിനാലോ അതിൽ കുറവോ ആളുകൾ ഓരോരുത്തരുടെയും ഷെയർ ഉള്ള മൃഗം ഏതെന്ന് നിശ്ചയിക്കാതെ മൊത്തത്തിൽ രണ്ട് മൃഗത്തെ ഉളുഹിയ്യത്ത് രീതിയിലോ ഉള്ള സമൂഹ ഉളുഹിയത്തിന് സാധൂകരണമില്ല. അവകൾ ഉളുഹിയത്തായി വീടപെടുകയുമില്ല. ഒരാളിന് ഒന്നിലധികം മൃഗത്തെ ഉളുഹിയ്യത്ത് അറുക്കാവുന്നതാണ്. ഓരോരുത്തരുടെയും കഴിവിനനുസരിച്ച് മൃഗത്തിന്റെ എണ്ണം വർധിപ്പിക്കൽ സുന്നത്താണ്
പെരുന്നാൾ നിസ്കാരം

പെരുന്നാൾ ദിവസത്തിലെ പ്രധാനപെട്ട ഒരു ഇബാദത്താണ് നിസ്കാരം. പുരുഷൻമാർ പള്ളിയിൽ സംഗമിച്ച്‌ കൂട്ടമായാണ് നിസ്കാരം നിർവഹിക്കേണ്ടത്.

പെരുന്നാൾ നിസ്കാരം സ്ത്രീകൾ അവരവരുടെ വീടുകളിലെ നിസ്കാര സ്ഥലത്തു തന്നെയാണ് നിസ്കരിക്കേണ്ടത്. പൊതുവെ സ്ത്രീകൾ വീടുകളിൽ അടങ്ങിത്തിരിക്കേണ്ടവരാണ്. ഇന്നത്തെ രീതിയിൽ പഠനം, ജോലി, കല്യാണം മറ്റു സാമൂഹിക വിശേഷങ്ങൾക്കൊന്നും പെണ്ണ് പുറവിട്ട് പുറത്തിറങ്ങാൻ പാടില്ല. അപ്രകാരം ജുമുഅ ജമാഹത്തുക്കൾക്കോ പെരുന്നാൾ നിസ്കാരങ്ങൾക്കോ സ്ത്രീ പുരവിട്ട് പുറത്ത് പോകരുത്. ആദ്യ കാലത്ത് മുസ്ലങ്ങൾ എണ്ണത്തിൽ കുറവായിരുന്നപ്പോൾ അശുദ്ധിയുള്ള സ്ത്രീകളോടടക്കം പുരുഷൻമാർ പെരുന്നാൾ നിസ്കരിക്കുന്ന മുസല്ലയുടെ പരിസരത്ത് ഒരുമിച്ച് കൂടാൻ നബി (സ) ആവിശ്യപെട്ടിരുന്നത് മുസ്ലിങ്ങളുടെ എണ്ണം ശത്രു ക്കൾക് പെരുപ്പിച്ച് കാണിക്കാനായിരുന്നു. അല്ലെങ്കിൽ മെൻസസുകാരികളായ സ്ത്രീകളോട് അവിടെ വരാൻ കല്പിക്കിലായിരുന്നു
പെരുന്നാൾ പുണ്യ കർമ്മങ്ങൾ

പുതു വസ്ത്രങ്ങൾ ധരിക്കുക, സദ്യ തയാറാക്കുക, സുഗന്ധം പൂശുക, ആശംസകൾ നേരിട്ടും അല്ലാതെയും കൈമാറുക, കുടുംബ ബന്ധവും സുഹൃത് ബന്ധവും സാഹോദര്യവും പുതുക്കുക, പിണങ്ങിയവരുമായി ഇണങ്ങുക, അശരണരെയും ദുരിത ബാധിതരെയും അശ്വസിപ്പിക്കുക, തുടങ്ങി പെരുന്നാൾ ദിവസം ചെയുന്ന വൈയക്തിക സാമൂഹിക കാര്യങ്ങളെല്ലാം ആഘോഷത്തിന്റെയും ഇബാദത്തിന്റെയും ഗണത്തിൽപെട്ടതാണ്. പുണ്യവും പ്രതിഫലാർഹവുമാണ്. അല്ലാഹുവിന്റെ കല്പനമാണിച്ചും പ്രതിഫലവും ആഗ്രഹിചാണ് അവയൊക്കെ നിർവഹിക്കേണ്ടത് പ്രായപൂർത്തിയാകാത്തവരും പ്രായപൂർത്തിയുടെ ലക്ഷണങ്ങൾ ശരീരഭാഗങ്ങളിൽ വെളിവായിതുടങ്ങാത്തവരും ശരീരഘടന നിമിത്തം അതിർലിംഗത്തിന് ആകർഷണം തോന്നാത്തവരുമായ ചെറിയ കുട്ടികൾ കൂട്ടംകൂടി കളിക്കുന്നതും പാട്ടുപാടുന്നതും ദഫ് മുട്ടുന്നതുമൊക്കെ പെരുന്നാൾ ആഘോഷതിadikunnnathumന്റെ പേരിൽ അനുവദിച്ചിട്ടുണ്ട്. മുകളിൽ വിശദികരിച്ച രീതിയിലുള്ള ചെറിയവരല്ലാത്ത കുട്ടികളോ മുതിർന്നവരോ ഇത്തരം പാട്ട് സംഗീതം ആഘോഷങ്ങൾ നടത്തുന്നതും നേരിട്ടോ ടി. വി തുടങ്ങിയ മാധ്യമങ്ങളിലൂടെയോ ആസ്വദിക്കുന്നതും പാടില്ല. കഠിനകുറ്റമാണ്. ഇസ്ലാമിന്റെ പേരിൽ സംഘടിപ്പിക്കുന്ന ഇശൽ സന്ധ്യകൾ, നഅത് മജ്ലിസുകൾ, തുടങ്ങിയ പരിവാടികൾക്ക് സ്ത്രീകൾ, ഭർത്താവ്, പിതാവ്, മകൻ, സഹോദരൻ തുടങ്ങിയവരോടപ്പമാണെങ്കിലും വീട് വിട്ടുപോകൻ പാടില്ല. കഠിനകുറ്റമാണ്. സ്ത്രീകളെ ഇത്തരം പരിവാടികൾക്ക് കൂട്ടികൊണ്ടുപോകുന്നവരും അവർക്ക് അനുമതി നല്കുന്നവരുമൊക്കെ കുറ്റക്കാരാണ്. ആഘോഷം ആഭാസമാക്കരുത്. ആരാധനയാണ്
പെരുന്നാൾ സന്ദേശം

പെരുന്നാൾ ദിനം വിചാരണ നാളിനെ അനുസ്മരിപ്പിക്കുന്നതാണ്. വിവിധ നിലവാരത്തിലുള്ള ജീവിതങ്ങളുടെയും ആഘോഷങ്ങളുടെയും സംഗമമാണ് പെരുന്നാൾ. സമ്പന്നന്റെ വീട്ടിൽ അത്യാധുനികവും ആഡംബരപൂർണവുമായ വസ്ത്രങ്ങളും ഭക്ഷണങ്ങളും സുഗന്ധംകളും മറ്റ് ആഘോഷ അനുബന്ധ വസ്തുക്കളും ഉപയോഗിക്കുന്നു. ദരിദ്രന്റെ വീട്ടിൽ സ്ഥിതി മറിച്ചാണ്. അവർ പെരുന്നാൾ ആഘോഷിക്കാൻ കടം വാങ്ങുന്നു. വളരെ നിലവാരം കുറഞ്ഞ നാലാംകിട ഭക്ഷണവും പഴയവസ്ത്രങ്ങളും പെരുന്നാൾ ദിനത്തിലും അവരിൽ പലരും ദരിക്കേണ്ടിവരുന്നു. പട്ടിണി കിടക്കുന്നവരുമുണ്ട് കൂട്ടത്തിൽ. ബാഹ്യമായി മെച്ചപ്പെട്ട അവസ്ഥയിൽ ഉള്ളവർ തന്നെ പുറമെ സന്തോഷം പങ്കിടുമ്പോൾ മനസ്സകം നീറുന്നവരുമുണ്ട് ആരോഗ്യമുള്ളവർ ആഘോഷത്തിമിർപ്പിലാകുമ്പോൾ രോഗികളും മറ്റും വേദനകടിച്ചിറകുകയാണ്. ചികിത്സ ലഭിക്കാത്തവരും ചികിത്സക്ക് വകയില്ലാത്തവരും ഉണ്ടകും കൂട്ടത്തിൽ ബന്ധു ജനങ്ങൾക്കോ മറ്റോ സംഭവിച്ച അഭത്തിന്റെ പേരിൽ പെരുന്നാൾ ദിനത്തിലും ദുഃഖം പേറുന്നവർ സമ്പന്നരിലുമുണ്ട്. ഇത്തരത്തിൽ വിചാരണ ദിവസത്തിൽ വത്യസ്ഥ അവസ്ഥകാരുമുണ്ട്. പൂർണ്ണർത്ഥത്തിൽ സന്തോഷിക്കുന്ന വിജയശ്രീലളിതർ അല്ലഹുവിനെ അല്ലാഹുവിനെ അനുസരിച്ച് ദുനിയാവിന്റ സുഗാഢംബരങ്ങൾ വർജിച് തക്വ്വയോടെ ജീവിച്ചവരാണവർ. ദുനിയാവിലെ ജീവിതത്തിൽ നിർവഹിച്ചിട്ടുള്ള സൽകർമ്മങ്ങളുടെ കണക്കനുസരിച്ച് സന്തോഷിക്കുന്നവരും തിന്മകൾക്കും അരുതായ്മക്കുമനുസരിച്ച് വ്യസനിക്കുന്നവരും സങ്കടപെടുന്നവരും വിയർപ്പിൽ മുങ്ങുന്നവരുമാണ് മറ്റുള്ളവർ. പരലോകത്ത് തന്റെ അവസ്ഥ എന്താകുമെന്ന് പെരുന്നാൾ ദിവസത്തെ ആഘോഷ വൈജാത്യങ്ങളുടെ ചിന്ത. ഇവിടെ ആഘോഷിക്കുകയും ആനന്ദിക്കുകയും ചെയ്യും പ്രകാരം എനിക്ക് ഭാര്യഭർത്താക്കന്മാരോടൊത്ത്, മാതാപിതാക്കളോടൊരുമിച്ച്, സഹോദരന്മാരും മക്കളും ബന്ധുജനങ്ങളും കൂട്ടുകാരുമൊന്നിച്ച് ആനന്ദിക്കാൻ അവസരം ലഭിക്കുമോ? എങ്കിൽ ഭാഗ്യo. ഇല്ലങ്കിൽ പരാജയം. അള്ളാഹു കാക്കട്ടെ. ആമീൻ...
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®