ശവ്വാല്‍ മാസപ്പിറവി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് സ്ഥിരപ്പെട്ടത് മുതല്‍ ഇമാം പെരുന്നാള്‍ നിസ്‌കാരത്തിന് നില്‍ക്കുന്നത് വരെ സുന്നത്തുള്ള അമലാണ് തക്ബീര്‍ ചൊല്ലുക എന്നത് വീടുകള്‍, വഴികള്‍, മസ്ജിദുകള്‍, ടൗണുകള്‍ എല്ലായിടത്തുവെച്ചും ഇത് നിര്‍വ്വഹിക്കാം. ആണിനും പെണ്ണിനും യാത്രക്കാരനും അല്ലാത്തവര്‍ക്കും എല്ലാം തക്ബീര്‍ ചൊല്ലല്‍ സുന്നത്താകുന്നു. വിശുദ്ധ ഖുര്‍ആനില്‍ വ്രതം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നീണ്ട ആയത്തുകളുടെ അവസാനത്തില്‍ അല്ലാഹു തക്ബീര്‍ ചൊല്ലാന്‍ കല്‍പിക്കുന്നതായി നമുക്ക് കാണാം.
പെരുന്നാള്‍ നിസ്കാരം പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്താണ്. ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: “പെരുന്നാള്‍ നിസ്കാരം പ്രബലമായ സുന്നത്താണ്. ഈയര്‍ത്ഥത്തിലാണ് ഇമാം ശാഫിഈ(റ) ഈ നിസ്കാരത്തെക്കുറിച്ച് വുജൂബ്(നിര്‍ബന്ധം) എന്നുപറഞ്ഞത്.
സൂറത്തുല്‍ കൌസര്‍ രണ്ടാം സൂക്തത്തി ലെ നിസ്കരിക്കുക എന്ന പ്രയോഗത്തിന്റെ താത്പര്യം പെരുന്നാള്‍ നിസ്കാരമാണെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ നബി(സ്വ) പെരുന്നാള്‍ നിസ്കാരം കൃത്യമായി അനുഷ്ഠിച്ചി രുന്നുവെന്നതും ഇതു പ്രബലമായ സുന്നത്താണെന്നതിന് തെളിവാണ്.
നബി(സ്വ)യുടെ ആദ്യത്തെ പെരുന്നാള്‍ നിസ്കാരം ഈദുല്‍ഫിത്വ്ര്‍ നിസ്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു ഇത്.ഖുര്‍ആനില്‍ ആജ്ഞാരൂപത്തിലാണ് പെരുന്നാള്‍ നിസ്കാരത്തിനു നിര്‍ദ്ദേശമെങ്കിലും അത് സുന്നത്താണെന്നു വിധിക്കപ്പെടുന്നത് പ്രസിദ്ധമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിലാണ്.
ഒരു വ്യക്തി നബി (സ്വ)യോട് ആരാഞ്ഞു. അഞ്ചു വഖ്വ്തല്ലാതെ മറ്റു വല്ല നിസ്കാരവും നിര്‍ബന്ധമായുണ്ടോ? നബി(സ്വ) നല്‍കിയ മറുപടി: ‘ഇല്ല മറ്റെല്ലാം സുന്നത്താണ്’ എന്നായിരുന്നു. ഈ ഹദീസില്ലായിരുന്നുവെങ്കില്‍ പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണെന്ന് വിധിക്കേണ്ടിവരുമായിരുന്നു. പെരുന്നാള്‍ നിസ്കാരത്തി ന്റെ പ്രാധാന്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഈ നിസ്കാരം നഷ്ടപ്പെടുത്തുന്നത് കറാഹത്താണെന്നാണ് കര്‍മശാസ്ത്ര വിധി. ഇതൊരു സാമൂഹിക ബാധ്യത -ഫര്‍ള് കിഫായയാണെന്നു ചിലര്‍ പറഞ്ഞുകാണുന്നു. ഇതൊരു ഇസ്ലാമിക ചിഹ്നമാണെന്നാണതിനു കാരണം പറയുന്നത്. ഈ വീക്ഷണമനുസരിച്ച് പെരുന്നാള്‍ നിസ്കാരം നടക്കാത്ത പ്രദേശങ്ങള്‍ക്കെതിരെ ഇസ്ലാമിക വിധിപ്രകാരം നടപടിയെടുക്കാന്‍ ന്യായമുണ്ട്. ഈ അഭിപ്രായവും പെരുന്നാള്‍ നിസ്കാരത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി കുളിക്കല്‍സുന്നതാണ്. രാത്രി പകുതിയായത് മുതല്‍ കുളിയുടെ സമയമായി. ജുമു’അ പോലെ ഫജ്റ് മുതല്‍ക്കാണെന്ന ഒരഭിപ്രായവുമുണ്ട്. സുഗന്ധം പൂശുക, ഭംഗിയാവുക തുടങ്ങിയവയും സുന്നതുകള്‍ തന്നെ.
സൂര്യോദയം മുതല്‍ മധ്യത്തില്‍ നിന്ന് സൂര്യന്‍ തെറ്റുന്നത് വരെയാണ് അതിന്റെ സമയം. എങ്കിലും ദൃ ഷ്ടിയില്‍ ചക്രവാളത്തില്‍ നിന്ന് ഏഴ് മുഴത്തിന്റെ പരിധി സൂര്യന്‍ ഉയരുന്നത് വരെ
(സൂര്യോദയത്തി നു ശേഷം ഏകദേശം ഇരുപതു മിനുട്ടു കഴിയുന്നത് വരെ) പിന്തിക്കലാണ് സുന്നത്. ഈ പരിധിയിലെത്തുമ്പോള്‍ മാത്രമേ നിസ്കാര സമയം കടക്കുകയുള്ളൂവെന്ന അഭിപ്രായത്തെ മാനിച്ചു കൊണ്ടാണിത്. അതു കൊണ്ടു തന്നെ അതിന്റെ മുമ്പ് നിസ്കരിക്കല്‍ കറാഹതാകുന്നു. എന്നാല്‍ സമയം പുറപ്പെട്ട ശേഷം നിസ്കരിച്ചാല്‍ സാധുവാകുന്നതാണെങ്കിലും അത് ഖ്വള്വാആയാണ് പരിഗണിക്കപ്പെടുക.
പെരുന്നാൾ നിസ്കാരത്തിന്റെ നിയമങ്ങൾ |
പെരുന്നാള്‍ നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നത് സുന്നത്താണ്. നബി(സ്വ)സംഘടിതമായിട്ടാണ് പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചിരുന്നത്. അടിമ, സ്ത്രീ, യാത്രക്കാര്‍, നപുംസകം, കുട്ടി എന്നിവര്‍ക്കെല്ലാം പെരുന്നാള്‍ നിസ്കാരം സുന്നത്തുണ്ട്. ജുമുഅ നിസ്കാരത്തിനുള്ള നിബന്ധനകളില്‍ ജമാഅത്തായി നടത്തുക, എണ്ണം തികയുക തുടങ്ങിയവ പെരുന്നാള്‍ നിസ്കാരത്തിനു ബാധകമല്ല എന്ന അടിസ്ഥാനത്തിലാണ് ഈ വിധി.
ഒരു പ്രദേശത്ത് ആവശ്യമില്ലാതെ ഒന്നിലധികം ജമാഅത്തുകള്‍ സംഘടിപ്പിക്കല്‍ കറാഹത്താണ്. മഹല്ലിലെ എല്ലാ മുസ്ലിം പുരുഷന്മാരും ഒരിടത്ത് മേളിക്കുന്നത് പ്രത്യേകം സുന്നത്താണ്. പെരുന്നാളിന്റെ സന്തോഷം പങ്കുവെക്കാനും ആശംസകള്‍ കൈമാറാനും ഉതകുന്ന ഒരിടത്ത് എല്ലാവരും മേളിക്കുന്നതാണുത്തമം. സുന്നത്ത് നിസ്കാരങ്ങള്‍ ചില സമയത്ത് നിര്‍വ്വഹിക്കല്‍ കറാഹത്താണ്. എന്നാല്‍ ഈ നിയമം പെരുന്നാള്‍ നിസ്കാരത്തിനു ബാധകമല്ല. ഈ അടിസ്ഥാനത്തില്‍ സൂര്യനുദിച്ച ഉടനെ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുന്നതില്‍ തെറ്റില്ല.
വലിയ പെരുന്നാളിന് നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കലും, ചെറിയ പെരുന്നാളിന് നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കലുമാണ് സുന്നത്ത്.
പെരുന്നാളുകള്‍ വന്നാല്‍ പുലര്‍ച്ചതന്നെ കുളിച്ച് ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് പള്ളിയിലേക്ക് പുറപ്പെടണം. പുത്തന്‍ വസ്ത്രങ്ങളണിയിച്ച് കുട്ടികളെ പള്ളിയിലേക്ക് കൊണ്ടു പോവുക. ഏറ്റവും നേരത്തെ പോവുക. പള്ളിയിലേക്ക് പോകുന്നതും മടങ്ങുന്നതും രണ്ടു വഴികളില്‍കൂടിയാവുക
1. ഈദുള്‍ഫിത്തര്‍ (ചെറിയ പെരുന്നാള്‍)
2. ഈദുല്‍ അള്ഹാ (ബലി പെരുന്നാള്‍)
രണ്ട് റക്’അതുകളാണ് പെരുന്നാള്‍ നിസ്കാരം.
നിയ്യത്ത് പെരുന്നാള്‍ നിസ്കാരത്തിന്റെ നിയ്യതോടെ (ചെറിയ പെരുന്നാളാണെങ്കില്‍ ചെറിയ പെരുന്നാള്‍ നിസ്കാരത്തിന്റെ നിയ്യതോടെയും വലിയ പെരുന്നാളാണെ ങ്കില്‍ വലിയ പെരുന്നാള്‍ നിസ്കാരത്തിന്റെ നിയ്യതോടെയും)
തക്ബീറതുൽ ഇഹ്‌റാം തക്ബീറതുല്‍ ഇഹ്റാം ചെയ്ത ശേഷം മറ്റു നിസ്കാരങ്ങളെ പോലെ തന്നെ ഇഫ്തിതാഹിന്റെ ദുആ (വജ്ജഹ്തു) സുന്നതു തന്നെ.
7 തക്ബീർ "സുബ്ഹാനല്ല അല്‍ഹുദുലില്ലാ വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ "
ആദ്യ റകഹത്തിൽ ഏഴ് തക്ബീറുകള്‍ ചൊല്ലലും സുന്നതാണ്. പക്ഷേ, ഓത്തില്‍ പ്രവേശിക്കുന്നതിന് മുമ്പാകണം ഇത്. എന്നല്ല ഖ്വിറാഅതിന്റെ തുടക്കത്തില്‍ ചൊല്ലല്‍ സുന്നതായ അ’ഊദു ഓതുന്നതിന്റെയും മുമ്പാകലാണ് സുന്നത്. ഇനി അ’ഊദു ഓതിയതിന് ശേഷം തക്ബീറുകള്‍ ചൊല്ലിയാലും അടിസ്ഥാന സുന്നത് ലഭ്യമാകുന്നതാണ്. എന്നാല്‍ അവനോ ഇമാമോ ഫാതിഹയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ തക്ബീര്‍ നഷ്ടപ്പെട്ടതു തന്നെ. അ’ഊദുവില്‍ പ്രവേശിക്കുന്നത് കൊണ്ട് ഇഫ്തിതാഹിന്റെ ദു’ആ നഷ്ടപ്പെടുന്നത് പോലെ.
ഫാത്തിഹ
റുക്‌ഹ്
ഇഹ്തിതാൽ
സുജൂദ്
രണ്ട് റുക്‌ഹ് നു ഇടയിലുള്ള ഇരുത്തം
രണ്ടാമത്തെ റകഹത് ലേക്ക് ഉയരൽ(തക്ബീറത്തുൽ ഇഹ്‌റാം)
വീണ്ടും 5 തക്ബീർ
"സുബ്ഹാനല്ല അല്‍ഹുദുലില്ലാ വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍"
രണ്ടാം റക്അത്തിൽ അഞ്ച് തക്ബീറുകള്‍ ബാധകമാണ്. എന്നാല്‍ മറന്നു കൊണ്ട് തക്ബീറില്‍ പ്രവേശിച്ചു പോയാല്‍ ഇഫ്തിതാഹിന്റെ ദു’ആ നഷ്ടപ്പെടുകയൊന്നുമില്ല.
തക്ബീറുകള്‍ ഉപേക്ഷിക്കുന്നതും അവയെ വര്‍ധിപ്പിക്കുന്നതും കറാഹതാണ്. ഇമാം ശാഫി’ഈ(റ) അല്‍ഉമ്മില്‍ ഇത് പ്രസ്താവിച്ചിട്ടുണ്ട്.
തക്ബീറുകളില്‍ ശബ്ദമുയര്‍ത്തല്‍ സുന്നതും അത് ഉപേക്ഷിക്കല്‍ കറാഹതുമാണ്. ഇപ്പറഞ്ഞത് മഅ്മൂമിനും ബാധകം തന്നെ.
എല്ലാ ഈരണ്ട് തക്ബീറുകള്‍ക്കുമിടയില്‍ ഉള്ള ദിക്റ് ഉപേക്ഷിക്കലും അഥവാ . സുബ്ഹാനല്ലാതി വല്‍ഹംദുലില്ലാഹി എന്ന് തുടങ്ങുന്ന ദിക്റാണ് തക്ബീറുകള്‍ക്കിടയില്‍ ചൊല്ലേണ്ടത്.
എന്നാല്‍ ഒന്നാം റക്’അതില്‍ മറന്നു പോയ തക്ബീറുകള്‍ രണ്ടാം റക്’അതില്‍ വീണ്ടെടുക്കല്‍ സുന്നതില്ല. രണ്ടാം റക്’അതിലെ അഞ്ച് തക്ബീറുകളോട് കൂടി ഒന്നാം റക്’അതില്‍ നഷ്ടപ്പെട്ട ഏഴ് തക്ബീറുകളും കൊണ്ടു വരല്‍ സുന്നത് തന്നെയാണെന്ന അഭിപ്രായക്കാരുമുണ്ട്. പക്ഷേ, ഇത് പ്രബലമല്ല.
ഒന്നാം റക്’അതിലെ ഫാതിഹയില്‍ പ്രവേശിച്ചതോടെ ആ റക്’അതിലെ തക്ബീറുകള്‍ നഷ്ടപ്പെടുമെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ടു പോയ ഒരു കാര്യം അതിന്റെ സ്ഥാനത്ത് തന്നെയായാലും(ഒന്നാം റക്’അതില്‍ തന്നെയായാലും) വീണ്ടെടുക്കല്‍ സുന്നതില്ലെന്നാണ് നിയമം.
എല്ലാ തക്ബീറുകളിലും ഇരു കരങ്ങളും ചുമലിന് നേരെ ഉയര്‍ത്തല്‍ സുന്നതാണ്. തക്ബീറതുല്‍ ഇഹ് റാമിന് ശേഷം ഇരു കരങ്ങളും നെഞ്ചിനു താഴെ വെക്കുന്നത് പോലെ ഈ തക്ബീറുകള്‍ക്കിടയിലും വെക്കല്‍ സുന്നതു തന്നെ.
എന്നാല്‍ ഇമാമ് തക്ബീറുകള്‍ പാടേ ഉപേക്ഷിക്കുന്ന പക്ഷം മഅ്മൂമ് അവയെ കൊണ്ടു വരാതിരിക്കലാണ് സുന്നത്. ഇമാമ് അവയെ ഉപേക്ഷിച്ചത് കരുതിക്കൂട്ടിയോ മറന്നോ ആകട്ടെ.
തക്ബീറിന്റെ സ്ഥാ നം അറിയാത്തത് കൊണ്ടായാലും അഥവാ . ഇനി ഇമാമ് ഒന്നാം റക്’അതില്‍ ഏഴില്‍ അധികവും രണ്ടാം റക്’അതില്‍ അഞ്ചിലധികവും തക്ബീറുകള്‍ കൊണ്ടു വന്നാല്‍ വര്‍ധനവുള്ള തക്ബീറുകളില്‍ തുടരാതിരിക്കുകയാണ് മഅ്മൂമ് വേണ്ടത്.
കൈകള്‍ ഉയര്‍ത്താതെ വര്‍ധനവുള്ള തക്ബീറുകള്‍ ചൊല്ലിയത് കൊണ്ട് പന്തികേടൊന്നുമില്ല. അത് കേവലം ഒരു ദിക്റ് മാത്രമായതാണ് കാരണം.
ഇമാമ് രണ്ട് റക്അത് തിലും തക്ബീറുകളുടെ എണ്ണം ചുരുക്കുന്ന പക്ഷം എണ്ണം പൂര്‍ത്തിയാക്കലും മഅ് മൂമിന് സുന്നതില്ല.
ഇപ്രകാരം തന്നെ മൂന്ന് തക്ബീറുകള്‍ ചൊല്ലുന്ന ഹനഫീ മദ്ഹബുകാരനോ ആറ് തക്ബീര്‍ ചൊല്ലുന്ന മാലികി മദ്ഹബ്കാരനോ ആയ ഇമാമിനെ തുടര്‍ന്നു നിസ്കരിക്കുന്ന മഅ്മൂമും എണ്ണം പൂര്‍ത്തിയാക്കേണ്ടതില്ല. എന്നാല്‍ തക്ബീറുകള്‍ക്കിടയില്‍ ദിക്റുകള്‍ ചൊല്ലാതെ തുടരെ തുടരെ കൈകളുയര്‍ത്തിക്കൊണ്ട് ഹനഫിയ്യായ ഇമാമ് തക്ബീര്‍ ചൊല്ലുന്ന പക്ഷം ശാഫി’ഇയ്യായ മഅ്മൂ മ് ഇമാമിനെ വിട്ടുപിരിയല്‍ നിര്‍ബന്ധമാണ്.